ആലപ്പുഴ: നെറ്റ് വർക്കിന്റെ തകരാറുമൂലം 20-ാം തീയതിക്കകം സെപ്റ്റംബർ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമർപ്പിച്ചാൽ മതിയെന്നിരിക്കെ ഇക്കഴിഞ്ഞ 13 മുതൽ യാതൊരു മാനദണ്ഡവുമില്ലാതെ നാനൂറു മുതൽ 4,800 രൂപ വരെ പിഴയീടാക്കുന്നുവെന്ന് ആക്ഷേപം.
ആദ്യ മൂന്നുമാസം യാതൊരുവിധ നിയമനടപടികളോ പിഴയോ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും ജിഎസ്ടി കൗണ്‍സിലിന്റെയും വാഗ്ദാനങ്ങൾ ഇതുവഴി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി വ്യാപാരികളും ടാക്സ് കണ്‍സൾട്ടൻസ് അസോസിയേഷനും രംഗത്തെത്തി.
ജിഎസ്ടിയിലെ തുഗ്ലക് പരിഷ്കാരങ്ങളും പരാജയപ്പെട്ട നെറ്റ് വർക്ക് സംവിധാനവും വ്യാപാര-കരാർ മേഖലയെ തകർക്കുകയും സാന്പത്തിക മേഖലയെ പിന്നോട്ടടിക്കുകയുമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.ജൂലൈ മുതൽ തന്നെ ഈടാക്കിയ പിഴ തിരിച്ചു ലഭിക്കാത്തതിനാൽ ചെറുകിട വ്യാപാരികൾ ആശങ്കയിലാണ്. 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് അനുവദിച്ചിരുന്ന കോന്പോസിഷൻ പ്രകാരം ഓപ്ഷൻ യഥാസമയംതന്നെ നല്കിയ മുഴുവൻ വ്യാപാരികളും റഗുലർ കാറ്റഗറിയിലേക്കു വീണ്ടും മാറ്റപ്പെട്ടു.
ഒരു മാസത്തെ സമ്മറിയായ ജിഎസ്ടിആർ 3 ബി ഫയൽ ചെയ്യുന്പോൾ തന്നെ കനത്ത പിഴ വരുന്നതിനാൽ യഥാർഥ റിട്ടേണുകളായ ജിഎസ്ടിആർ വണ്‍, ടു, ത്രീ തുടങ്ങി യാതൊരു വിധ കണക്കുകളും സമർപ്പിക്കാൻ സാധിക്കാത്ത അവസ്ഥ വരും. തുടർന്നു നല്‍കേണ്ട ഒരു ഫോമുകളോ വിവരങ്ങളോ എന്നു ലഭിക്കുമെന്നുള്ള അറിയിപ്പു പോലും ലഭിച്ചിട്ടുമില്ല.
നികുതി മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സ് കണ്‍സൾട്ടന്റുമാർ, പ്രാക്ടീഷണേഴ്സ്, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുമായി പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു ചർച്ച നടത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും ടാക്സ് കണ്‍സൾട്ടന്റ്സ് അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, ട്രഷറർ കെ. രവീന്ദ്രൻ, ഭാരവാഹികളായ എ.എൻ. ശശിധരൻ, ഇ.കെ. ബഷീർ, ഒ.കെ. കുഞ്ഞഹമ്മദ്, ഫിലിപ്പ് ഫിലിപ്പോസ്, വി.ടി.വി. രാഘവൻ, വി. വേലായുധൻ നായർ, കെ.എസ്. ജിൻഷോ, കെ. സോമരാജൻ, പി.കെ. സന്തോഷ്കുമാർ, ജ്യോതിപ്രസാദ്, എസ്. പദ്മകുമാർ, എം.എസ്. കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജിഎസ്ടി റിട്ടേൺ തീയതി 20, പിഴ പക്ഷേ, 13 മുതൽ വാങ്ങിത്തുടങ്ങി!
12:24 AM Oct 16, 2017 | Deepika.com