തിരുവനന്തപുരം: സോളാർ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപു പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശ ലംഘന നോട്ടീസ്.
കോണ്ഗ്രസ് അംഗം കെ.സി. ജോസഫാണ് അവകാശ ലംഘനത്തിനു സ്പീക്കർക്കു പരാതി നൽകിയത്. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപു റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പുറത്തുവിട്ടുവെന്നാണു പരാതി.
സാധാരണയായി ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടും അതിലെ നടപടി റിപ്പോർട്ടും സഹിതമാണു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നത്. ഇതോടെ മാത്രമേ റിപ്പോർട്ട് പൊതുരേഖയായി മാറുകയുള്ളു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ച മുഖ്യമന്ത്രി സഭയുടെ അവകാശം ലംഘിച്ചുവെന്നാണ് നോട്ടീസിൽ പറയു
ന്നത്.
മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ്
07:55 AM Oct 13, 2017 | Deepika.com