അമ്പലപ്പുഴ: ഡോക്റെ ഡ്യൂട്ടി മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പട്ടം സിതാരയില്‍ ഡോ. രാജശേഖരനെയാണ് (53)മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വകുപ്പു മേധാവിയാണ് ഇദ്ദേഹം.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ രോഗിയെ പരിശോധിച്ച ശേഷം ഡ്യൂട്ടിമുറിയില്‍ വിശ്രമിക്കാന്‍ പോയതായിരുന്നു ഡോക്ടര്‍. 8.30 നു നഴ്സ് ഡോക്്ടറെ വിളിക്കാനായി മുറിയില്‍ ചെന്നപ്പോള്‍ വാതില്‍ അടച്ചിരിക്കുകയായിരുന്നു. ജീവനക്കാര്‍ വാതില്‍ തള്ളി തുറന്ന് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ മരിച്ചു കിടക്കുകയായിരുന്നു ഇദ്ദേഹം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഡോക്ടറുടെ തലയുടെ പിന്നിൽ മുറിവുണ്ടായി രുന്നു.
സ്ട്രോക്കുണ്ടായി താഴെ വീണപ്പോള്‍ ഉണ്ടായ മുറിവാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ നിമ്മി തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. ഏകമകള്‍ ലിമിഷ നാലാംവര്‍ഷ മെഡിസിന് വിദ്യാര്‍ഥിനിയാണ്.
ഡോക്ടറെ ഡ്യൂട്ടിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
07:35 AM Oct 13, 2017 | Deepika.com