തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനോപകാരപ്രദമായ നടപടികൾ വിശദീകരിക്കുന്നതിനുമായി രണ്ടു ജാഥകൾ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 21 മുതൽ അടുത്ത മാസം മൂന്നുവരെയാണു ജാഥ. 21-നു കാസർഗോഡ് നിന്നാരംഭിക്കുന്ന ജാഥ നവംബർ മൂന്നിനു തൃശൂരിൽ സമാപിക്കും.
തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന ജാഥ മൂന്നിന് എറണാകുളത്തു സമാപിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന ജാഥയ്ക്കു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥയ്ക്കു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും.
സർക്കാരിന്റെ പ്രവർത്തനങ്ങളോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ഇടതുമുന്നണി യോഗം ചർച്ച ചെയ്തില്ല.
ഇടതുമുന്നണി ജാഥ 21 മുതൽ
02:36 AM Oct 13, 2017 | Deepika.com