ഇ-ബീറ്റ് ക്രമക്കേട് കേസ് നിലനിൽക്കില്ല: വിജിലൻസ്

01:57 AM Sep 27, 2017 | Deepika.com
തിരുവനന്തപുരം: ഇ- ബീറ്റ് അഴിമതിക്കേസ് വിജിലൻസിന്‍റെ ഇടക്കാല റിപ്പോർട്ട്. സമാനമായ പരാതി വിജിലൻസ് ഡയറക്ടർക്ക് നേരത്തേ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണവും നടത്തി.

ഇതു നിയമാനുസൃതമായ നടപടികൾ പാലിച്ചുള്ള ടെൻഡറുകൾ ക്ഷണിച്ച് നടപ്പാക്കിയതാണെന്നു കണ്ടെത്തിയിരുന്നതായി ഇടക്കാല റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2012 -13 കാലഘട്ടത്തിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഇ- ബീറ്റ് സംവിധാനം നടപ്പിലാക്കിയതിൽ രണ്ടു കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നും കേരളത്തിൽ നിരവധി ഐടി സ്ഥാപനങ്ങൾ നിലനിൽക്കെ ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി എന്ന കമ്പനിക്കു നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെൻഡർ നൽകിയതു കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയാണെന്നുമാണു ഹർജിയിലെ ആരോപണം.

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ബാലസുബ്രഹമണ്യം, ഐജി മനോജ് ഏബ്രഹാം , വൈഫിനിറ്റി എംഡി എന്നിവരാണ് എതിർകക്ഷികൾ.