തിരുവനന്തപുരം: ഷാർജാ ആർക്കൈവ്സിൽ കേരളത്തെ സംബന്ധിച്ചു നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര രേഖകൾ കേരളത്തിലെ സർവകലാശാലകളുമായി പങ്കുവയ്ക്കാൻ തയാറാണെന്നു ഷാർജാ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. താജ് ഹോട്ടലിൽ നടന്ന സുൽത്താൻ ആൻഡ് ആർക്കൈവ്സ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിനായി സർവകലാശാലകൾ സൗകര്യം ഒരുക്കിയാൽ തന്റെ സഹായം ഉണ്ടാവും. ഇതോടൊപ്പം കേരളത്തിൽ രാജ്യാന്തരനിലവാരത്തിലുള്ള ടെക്നിക്കൽ സ്കൂളും രാജ്യാന്തര ഡ്രൈവിംഗ് പരിശീലനസ്ഥാപനവും സ്ഥാപിക്കാൻ തയാറാണ്. ജർമൻ സഹയാത്തോടെ ഷാർജയിൽ ആധുനിക ഡ്രൈവിംഗ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃകയിൽ കേരളത്തിലും സ്ഥാപിക്കാൻ ഷാർജാ ഭരണകൂടത്തിന് സമ്മതമാണ്. കേരളത്തിലെ സന്ദർശനത്തിനിടെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നത് ആഘോഷിക്കാൻ ഒരു വർഷത്തിനുള്ളിൽ കേരളത്തിലേക്കു വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഹൃദയത്തിൽ നിന്നുള്ള ആശയങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രരേഖകൾ പങ്കുവയ്ക്കും
01:48 AM Sep 27, 2017 | Deepika.com