മുരുകന്‍റെ മരണം: റിപ്പോർട്ട് നൽകണമെന്ന് കോടതി

01:35 AM Sep 27, 2017 | Deepika.com
കൊച്ചി : അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പ് ഉപയോഗിച്ചുള്ള കുറ്റം ചുമത്തിയതെങ്ങനെയെന്ന് വ്യക്തമാക്കി പോലീസ് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മുരുകന്‍റെ മരണത്തെത്തുടർന്ന് കൊട്ടിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കൊല്ലം മെഡി സിറ്റിയിലെ ഡോ. ബിലാൽ അഹമ്മദ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്‍റെ നിർദേശം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 -ാം വകുപ്പനുസരിച്ച് മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ഡോക്ടർമാർക്കെതിരേ എങ്ങനെ ചുമത്താനാവുമെന്നു കോടതി ചോദിച്ചു.
ചികിത്സ നിഷേധിച്ചതാണ് കുറ്റമെങ്കിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കാനാവും.