നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജ് കർമത്തിൽ പങ്കെടുക്കാൽ യാത്രയായ 2,100 ഹാജിമാർ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ഇന്നലെ പുലർച്ചെ 5.45, രാവിലെ 11.30, വൈകുന്നേരം 4.45 സമയങ്ങളിലെത്തിയ മൂന്നു സൗദി എയർലൈൻസ് വിമാനങ്ങളിലായി 300 പേർ വീതം 900 ഹാജിമാരാണ് ഇന്നലെ എത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ജിദ്ദ വിമാനത്താവളം വഴിയാണ് ഹാജിമാർ മക്കയിൽ എത്തിയിരുന്നത്.
മദീന വിമാനത്താവളത്തിൽ നിന്നാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര. മക്കയിൽ നിന്നും മദീനയിൽ എത്തുന്ന ഹാജിമാർ എട്ടു ദിവസം മദീനയിൽ താമസിച്ച ശേഷമാണ് നാട്ടിലേക്കു മടങ്ങുന്നത്. 39 വിമാന സർവീസുകളാണ് മടക്കയാത്രക്കായി സൗദി എയർലൈൻസ് ചാർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ നാലിന് എത്തുന്ന അവസാന വിമാനത്തിലൊഴികെ ബാക്കി എല്ലാ വിമാനങ്ങളിലും 300 ഹാജിമാർ വീതമാണ് ഉണ്ടാകുക. അവസാന വിമാനത്തിൽ 407 പേർ എത്തും.
ഹജ്ജ് തീർഥാടനം: 2100 ഹാജിമാർ തിരിച്ചെത്തി
12:00 AM Sep 24, 2017 | Deepika.com