തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തു തിമിര്‍ത്തു പെയ്ത കാലവര്‍ഷത്തില്‍ പൂര്‍ണമായി തകര്‍ന്നത് 52 വീടുകള്‍. ഭാഗികമായി തകര്‍ന്നത് 1042 വീടുകളും. 400 ഹെക്ടര്‍ സ്ഥലത്തു കൃഷിനാശമുണ്ടായതായും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ആലപ്പുഴയില്‍ രണ്ടും കോട്ടയത്ത് രണ്ടും എറണാകുളത്ത് ഒന്നും പത്തനംതിട്ടയില്‍ നാലുമടക്കം ഒമ്പതു ദുതിതാശ്വാസ ക്യാമ്പുകളിലായി 237 പേരാണ് കഴിയുന്നത്.
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ മലയോരമേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംസ്ഥാനത്തെ മഴക്കുറവ് 8.58 ശതമാനമായി ചുരുങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവര്‍ഷം :400 ഹെക്ടറിൽ കൃഷിനാശം
02:21 AM Sep 20, 2017 | Deepika.com