പറവൂർ: ശക്തമായ മഴയെതുടർന്ന് വെള്ളം നിറഞ്ഞുകിടന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് നീണ്ടൂർ കല്ലേറ്റുംതറ സുഗുണന്റെ മകൻ സുബീഷാ(33)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
ക്ഷേത്രപരിസരത്ത് സുഹൃത്തുക്കളോടൊപ്പം ഇരുന്നിരുന്ന സുബീഷ് ഇടയ്ക്ക് കാൽകഴുകാൻ കുളത്തിനരികിലേക്കു പോയി. തിരിച്ചുവരാൻ വൈകിയപ്പോൾ അന്വേഷിച്ചു ചെന്ന സുഹൃത്തുക്കൾ കുളത്തിന് സമീപം ചെരിപ്പുകൾ മാത്രമാണ് കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് സുബീഷിനെ കുളത്തിൽനിന്ന് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാൽവഴുതി വീണതാകാമെന്നു കരുതുന്നു.
കെട്ടിട നിർമാണ തൊഴിലാളിയായ സുബീഷ് അവിവാഹിതനാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച. അമ്മ: സൗഭാഗ്യവതി. സഹോദരിമാർ: സൗമ്യ, സന്ധ്യ.
ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
01:24 AM Sep 18, 2017 | Deepika.com