കണ്ണൂർ: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം മുസ്ലിം ലീഗിന് പ്രശ്നമേയല്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു മിനിറ്റ് യോഗം ചേർന്നാൽ സ്ഥാനാർഥിയെ നിർണയിക്കാൻ സാധിക്കും. 18ന് മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്നശേഷം സ്ഥാനാർഥിയെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കും. അതാണു പാർട്ടിയുടെ നടപടിക്രമം. വേങ്ങരയിലെ തെരഞ്ഞെടുപ്പിനു പാർട്ടി പൂർണസജ്ജമാണ്. ഒരു ഭീഷണിയുമില്ല. അതുകൊണ്ടുതന്നെ ചർച്ചയ്ക്ക് അമിത പ്രാധാന്യവുമില്ല. ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കെ.പി.എ. മജീദ് പറഞ്ഞു.
സ്ഥാനാർഥിനിർണയം പ്രശ്നമേയല്ലെന്നു കെ.പി.എ. മജീദ്
02:22 AM Sep 14, 2017 | Deepika.com