തിരുവനന്തപുരം: യെമനിൽ ഭീകരർ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ. സിംഗ്. മസ്കറ്റ് ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നയതന്ത്ര ഇടപെടലിലൂടെയാണു ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായത്. മോചനത്തിനായി കേന്ദ്ര സർക്കാർ പല ഇടപെടലുകളും നടത്തിയിരുന്നു. ഇത്തരം അവസരങ്ങളിൽ സാധാരണ നടപടിക്രമങ്ങളും അസാധാരണ നടപടിക്രമങ്ങളും സ്വീകരിക്കാറുണ്ട്. ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനായി മടങ്ങിയെന്നതിനാണു പ്രാധാന്യം.
മോചനം സംബന്ധിച്ച് പലവിധത്തിലുള്ള വിമർശനം നടക്കുന്നുണ്ട്. അതു തെറ്റാണ്. മോചനശേഷം അദ്ദേഹം ഇന്ത്യൻ എംബസിയുമായി സംസാരിച്ചിട്ടില്ല. ഇന്ത്യയിലേക്ക് മടങ്ങുന്നതു സംബന്ധിച്ച് ഫാ. ഉഴുന്നാലിൽ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയില്ല: വി.കെ. സിംഗ്
02:22 AM Sep 14, 2017 | Deepika.com