യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ പോലീസ് ലാത്തിച്ചാർജ്

01:23 AM Aug 24, 2017 | Deepika.com
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ ലാത്തിച്ചാർജ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.

പരിക്കേറ്റ സംസ്ഥാന ഭാരവാഹികളായ എസ്.എം ബാലു, ശാസ്താംകോട്ട സുധീർ, പ്രസാദ്, നിയോജകമണ്ഡലം പ്രസിഡന്‍റ് പീരുമുഹമദ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡീൻ കുര്യാക്കോസിനും എസ്.എം. ബാലുവിനും തലയ്ക്ക് ഗുരുതര പരിക്കുണ്ട്. മിക്കവരുടെയും ദേഹത്ത് ഇരുപതിലേറെ ലാത്തിയടികളുടെ പാടുകളുണ്ട്.

ഇന്നലെ 12.30 ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു നിയമസഭയിലേക്ക് നടത്തിയ മാർച്ച് നിയമസഭയ്ക്ക് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്നു പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവർത്തകർക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ ഷർട്ട് വലിച്ചുകീറിയ പോലീസ് അദ്ദേഹത്തെ വളഞ്ഞിട്ടു മർദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. ബാലുവിന് നേരേയും പോലീസ് ക്രൂരമർദനമാണ് അഴിച്ചുവിട്ടത്.
പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാനും പോലീസ് കൂട്ടാക്കിയില്ല. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് ആംബുലൻസ് നൽകിയത്.

മന്ത്രി രാജിവയ്ക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആർ. മഹേഷ് അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ.എസ് നുസൂർ, ഡി. ലീന, സജ്ഞയ്ഖാൻ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.

ആരോഗ്യമന്ത്രിയെ കെഎസ‌്‌യു കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കെഎസ‌്‌യു കരിങ്കൊടി കാണിച്ചു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ‌്‌യുവിന്‍റെ പ്രതിഷേധം. ഇന്നലെ രാവിലെ ഏഴരയോടെയാണ് മന്ത്രി നിയമസഭയിലേക്ക് വരും വഴി മസ്കറ്റ് ഹോട്ടലിന് സമീപം റോഡിൽ കാത്തുനിന്ന പ്രവർത്തകർ കരിങ്കൊടികളുമായി മന്ത്രിയുടെ വാഹനത്തിന് നേരേ തിരിഞ്ഞത്. ഉടൻ തന്നെ മ്യൂസിയം എസ്ഐ സുനിലും സംഘവും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു നേതാക്കളായ ശരത്, അബ്ദുള്ള, എബി, ആസിഫ്, ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.