കെട്ടിട ഉടമകൾക്കു ചൂഷണമെന്ന് അസോസിയേഷൻ

12:30 AM Aug 24, 2017 | Deepika.com
പാലാ: വാടകയ്ക്കിരിക്കുന്ന പല സ്ഥാപനങ്ങളും കന്പനികളും ജിഎസ്ടിയുടെ പേരിൽ വാടകയിൽനിന്ന് 18 ശതമാനം കുറച്ചുള്ള തുകയാണു കെട്ടിടഉടമയ്ക്ക് നൽകുന്നതെന്നും എന്നാൽ വാടകയിൽനിന്നു ജിഎസ്ടി കിഴിവ് ചെയ്യാൻ വാടകക്കാരനു യാതൊരു അധികാരവുമില്ലെന്നും ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ.

കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ള ഉടമകൾ വാടകക്കാരിൽനിന്ന് 18 ശതമാനം ജിഎസ്ടി ശേഖരിച്ചു ഗവൺമെന്‍റിൽ അടയ്ക്കണമെന്നാണു നിയമം. കെട്ടിട ഉടമയ്ക്ക് 20 ലക്ഷത്തിൽ താഴെ മാത്രമേ വരുമാനമുള്ളൂവെങ്കിൽ തങ്ങളുടെ കെട്ടിടത്തിലെ വാടകക്കാരിൽനിന്നു ജിഎസ്ടി പിരിക്കേണ്ടതില്ല.