തളിപ്പറമ്പ്: തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍നിന്നു തപാലില്‍ മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള 11 പുസ്തകങ്ങള്‍ ഇവര്‍ക്ക് തപാല്‍വഴി ലഭിച്ചത്. രണ്ട് ഉര്‍ദു പുസ്തകങ്ങളും ഒമ്പത് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ്.
പൂർണമായ വിലാസം പ്രിന്റ് ചെയ്ത് പതിപ്പിച്ച നിലയിലുള്ള പാര്‍സലായി ലഭിച്ചത്. ഇസ്ലാമിക് മെസേജ് സൊസൈറ്റി (സിഐഎംഎസ് കോര്‍പ്, പി.ഒ., ബോക്സ് നമ്പര്‍-834, അലക്സാന്‍ഡ്രിയ, ഈജിപ്ത്) എന്ന വിലാസത്തില്‍നിന്നാണ് പാര്‍സല്‍ അയച്ചിരിക്കുന്നത്. വീട്ടമ്മ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. പുസ്തകം വന്നത് പോലീസില്‍ അറിയിച്ചതു പ്രകാരം രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ജില്ലയിലെ അന്യമതസ്ഥരായ നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരം മതഗ്രന്ഥങ്ങള്‍ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ ശക്തികേന്ദ്രമായ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ മതപ്രചാരണത്തിനും മറ്റ് മതങ്ങളിലുള്ളവരെ ഐഎസ് അനുകൂല വിഭാഗത്തിലേക്ക് ചേര്‍ക്കുന്നതിനുമുള്ള മസ്തിഷ്ക പ്രക്ഷാളനമാണ് ഇവര്‍ നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.
സ്ത്രീകളെ വലവീശുക താരതമ്യേന എളുപ്പമാണെന്ന ചിന്തയാവാം ഇതിനു പിന്നിൽ. അന്യമതസ്ഥതരായ സ്ത്രീകളുടെ പേരും വിലാസവും ഇതില്‍ കാണിച്ചിരിക്കുന്ന ഇ- മെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയാണ് നാട്ടിലുള്ള കണ്ണികളുടെ ഉത്തരവാദിത്വം.
ഇത്തരത്തില്‍ സ്ത്രീകളുടെ വിലാസം ശേഖരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്ത്രീകളുടെ മേൽവിലാസം ശേഖരിക്കുന്നതിന് നിരവധി മാർഗങ്ങളാണ് അവലംബിക്കുന്നത്. വലിയതുക പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന പത്രപരസ്യങ്ങളും നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാൻഡിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും പതിച്ചിരിക്കുന്ന നോട്ടീസുകളുമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൂടാതെ മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കാൻ കൊടുക്കുന്ന ഐഡി പ്രൂഫിൽ നിന്നുപോലും ഇടനിലക്കാർ മേൽവിലാസങ്ങൾ ശേഖരിക്കുന്നുണ്ട്.
കോളജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍, മെഡിക്കല്‍ - എൻജിനിയറിംഗ് വിദ്യാര്‍ഥിനികള്‍ എന്നിവരെയും ഇസ്ലാമിക് സംഘടന ലക്ഷ്യമിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ പലരും അടുത്തിടെ ഇത്തരം കെണിയിൽപെട്ടതിന്റെ പിന്നിൽ ഇതുപോലുള്ള സംഘടനകളുടെ സ്വാധീനമാണെന്ന് സംശയിക്കപ്പെടുന്നു. കേരള പോലീസിനു പുറമേ കേന്ദ്ര ഏജന്‍സികളും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്.
ഈജിപ്തില്‍നിന്നു വീട്ടമ്മയ്ക്ക് തപാൽവഴി മതഗ്രന്ഥങ്ങൾ
01:57 AM Aug 22, 2017 | Deepika.com