തലശേരി: തലശേരിയില്‍ സാവന്ത് എന്ന ഇരുപത്തിരണ്ടുകാരന് ജീവനൊടുക്കിയത് സംബന്ധിച്ച് അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു.
സാവന്തിന്റെ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സാവന്തിന്റെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിശദമായി പരിശോധിച്ചു. കൊളശേരി കാവുംഭാഗം നാമത്ത് വീട്ടില്‍ ഹരീന്ദ്രന്‍-ശാഖി ദമ്പതികളുടെ ഏക മകനാണ് സാവന്ത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എന്‍.വി. ഹരീന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ബ്ലൂവെയ്ൽ ആണ് മകന്റെ മരണത്തിന് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. തലശേരി സിഐ കെ.ഇ. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു.
ബ്ലൂ വെയ്ൽ ഗെയിം: മാതാപിതാക്കളുടെ മൊഴിയെടുത്തു
01:36 AM Aug 22, 2017 | Deepika.com