കട്ടപ്പന: അന്താരാഷ്ട്ര മാർക്കറ്റിൽ 17 കോടിയോളം രൂപ വിലവരുന്ന 17 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു പേർ പോലീസിന്റെ പിടിയിലായി. അഭിഭാഷകനും ശിവസേനാ നേതാവും ഉൾപ്പെടെയുള്ള സംഘമാണു പിടിയിലായത്.
ഇടുക്കി ജില്ലാ സഹകരണബാങ്കിലെ ജീവനക്കാരനായിരുന്ന സംഘത്തിലെ ഒരാൾ പോലീസ് വലയത്തിൽനിന്ന് ഓടി രക്ഷപ്പെട്ടു. ശിവസേന നേതാവാണെന്നു പറയപ്പെടുന്ന നെടുങ്കണ്ടം മുണ്ടിയെരുമ പുത്തൻ പുര യ്ക്ക ൽ അ ഞ്ജു മോ ൻ ഗോപി (38), അഭിഭാഷകൻ രാമക്കൽമേട് കോന്പമുക്ക് പതാലിൽ ബിജു രാഘവൻ (37), ശാന്തൻപാറ പന്തനാൽ ഷിനോ ജോണ്(39) എന്നിവരാണു പിടിയിലായത്. ജില്ലാ ബാങ്കിന്റെ ശാന്തൻപാറ ശാഖയിൽ ജീവനക്കാരനായിരുന്ന അബിൻ ദിവാകരൻ ഓടി രക്ഷപ്പെട്ടു. ഇയാളെ ഒരു വർഷം മുന്പ് ജില്ലാ ബാങ്കിൽനിന്നു ഡിസ്മിസ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ശിവസേന നേതാവിനെ സംഘടനയിൽനിന്നു നേരത്തേ പുറത്താക്കിയിരുന്നതായി സംസ്ഥാന സെക്രട്ടറി അറിയിച്ചതായും പോലീസ് പറയുന്നു.
ഇടുക്കിയിൽ 17 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി
12:30 AM Aug 21, 2017 | Deepika.com