കട്ടപ്പന: കട്ടപ്പനയിൽ പോലീസ് പിടികൂടിയ 17 കോടിയുടെ ഹാഷിഷ് ഒായിൽ കേരളത്തിനു പുറത്തുനിന്ന് എത്തിച്ചതാണെന്നു പോലീസ്. യഥാർഥ ഉറവിടത്തെ ക്കുറിച്ചും ബാക്കി കണ്ണികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംസ്ഥാനത്തു പോലീസ് നടത്തിയിട്ടുള്ള എറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ഷിനോ മുന്പ് ബംഗളൂരുവിൽ മയക്കുമരുന്നു കേസിൽ പ്രതിയായിട്ടുണ്ടെന്നും നേരത്തെ ഇയാളുടെ സംഘത്തിലുണ്ടായിരുന്ന ചിലർ ഇപ്പോഴും ജയിലിലാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ നടത്തിയ തന്ത്രങ്ങൾ ഡിജിപി, എഡിജിപി, ഐജി എന്നിവരെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. പ്രതികളെ പിടികൂടിയതിനു പോലീസ് ഉന്നതർ ഇടുക്കി പോലീസിനെ അഭിനന്ദിച്ചതായും ഡിജിപി അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മയക്കുമരുന്നു വേട്ടയ്ക്കിറങ്ങിയ സേനാഗംങ്ങളെ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ അഭിനന്ദിച്ചു. അപകടകരമായ 17 കിലോഗ്രാം മയക്കുമരുന്ന് സമൂഹത്തിലേക്കു പോകാൻ അനുവദിക്കാതെ തടഞ്ഞതു വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുമളി എസ്ഐ ജോബി തോമസ്, വണ്ടിപ്പെരിയാർ എസ്ഐ ബെജിത് ലാൽ, കട്ടപ്പന എസ്ഐ കെ.എം. സന്തോഷ്, എഎസ്ഐ സജിമോൻ ജോസഫ്, സിപിഒമാരായ തങ്കച്ചൻ മാളിയേക്കൽ, ബേസിൽ പി. ഐസക്, എസ്. സുബേർ, എം.ആർ. സതീഷ്, വി.ജി. ദിലീപ്, സലിൻ എന്നിവരടങ്ങുന്ന സംഘമാണു മയക്കുമരുന്നു വേട്ട നടത്തിയത്. പ്രതികളെ കട്ടപ്പന മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പനയിൽ പിടികൂടിയ മയക്കുമരുന്ന് കേരളത്തിനു പുറത്തുനിന്ന്
12:15 AM Aug 21, 2017 | Deepika.com