കട്ടപ്പന: കട്ടപ്പനയിൽ കോടികളു ടെ മയക്കു മരുന്നുമാ യി പിടിയിലായവർക്കു മയക്കുമരുന്ന് ഇടപാടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി പോലീസിന്റെ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു.
കോടികൾ വിലവരുന്ന മയക്കുമരുന്നു വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടു വിലപേശൽ നടത്തി സാധനങ്ങളുമായി ഇവരെ കട്ടപ്പനയിലെത്തിക്കുകയായിരുന്നെന്നു പോലീസ് ചീഫ് കെ.ബി. വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു. നെടുങ്കണ്ടം മേഖലയിൽ കരാട്ടേ പരിശീലനം നടത്തികൊണ്ടിരുന്ന അഞ്ജുമോനെ നാട്ടുകാർ അഞ്ചുമാഷ് എന്നാണ് വിളിച്ചിരുന്നത്. ജില്ലാപോലീസിന്റെ സ്പെഷൽ സ്ക്വാഡ് കെണി ഒരുക്കി ഇവരെ പിടികൂടുകയായിരുന്നെന്നു ഇടുക്കി ജില്ലാ പോലീസ് മേധാവി മാരുതി എസ് എക്സ് ഫോർ 08 എഎസ് - 7436 നന്പർ കാറിൽ സാധനങ്ങളുമായി ഞായറാഴ്ച പുലർച്ചെ കട്ടപ്പനയിലെത്തിയ പ്രതികളെ സാഹസികമായാണ് കീഴടക്കിയത്.
ഇതിനിടയിലാണു പോലീസ് വലയം ഭേദിച്ച് അബിൻ രക്ഷപ്പെട്ടത്. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണു വാഹനമെന്നും പോലീസ് പറഞ്ഞു. ഒരു കിലോഗ്രാം വീതമുള്ള 17 പായ്ക്കറ്റുകൾ കാറിന്റെ പിൻസീറ്റിൽ വച്ചു കൊണ്ടുവരുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഹാഷിഷ് സംഘം ഒരു മാസമായി നിരീക്ഷണത്തിൽ
12:15 AM Aug 21, 2017 | Deepika.com