കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ ഒഴിവിലേക്ക് രണ്ടാമതു വിജ്ഞാപനമിറക്കി രണ്ടു പേരെ നിയമിച്ചത് ഹൈക്കോടതി അസാധുവാക്കി. ഈ ഒഴിവിലേക്ക് ആദ്യ വിജ്ഞാപന പ്രകാരമുള്ള പട്ടികയിലുൾപ്പെട്ട രണ്ടു പേരെ നിയമിക്കാനും ഹൈക്കോടതി നിർദേശിച്ചു.ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ടി. ബി. സുരേഷ് (വയനാട്), ശ്യാമള ദേവി (കാസർഗോഡ്) എന്നിവരുടെ നിയമനമാണ് ഹൈക്കോടതി അസാധുവാക്കിയത്. ആറംഗങ്ങളുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിനായി വിജ്ഞാപനമിറക്കി തയാറാക്കിയ പട്ടികയിൽ നിന്ന് നാലു പേരെ തെരഞ്ഞെടുത്തു.
മതിയായ യോഗ്യതയുള്ളവർ വേറെ ഇല്ലെന്നു വിലയിരുത്തി സർക്കാർ വീണ്ടും വിജ്ഞാപനമിറക്കി പട്ടികയുണ്ടാക്കി ടി.ബി. സുരേഷിനെയും ശ്യാമളാ ദേവിയെയും നിയമിച്ചു. ഇതിനെതിരേയാണ് കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സ് നൽകിയത്.
ബാലാവകാശ കമ്മീഷൻ: രണ്ടാം വിജ്ഞാപനത്തിലൂടെയുള്ള നിയമനം അസാധുവാക്കി
01:17 AM Aug 18, 2017 | Deepika.com