തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിനെ കുറിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ഇതിന് 33.88 കോടി രൂപ ചെലവ് വരും.
അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളും. അന്ത്യോദയ- അന്നയോജന വിഭാഗത്തിൽപ്പെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഓണക്കിറ്റുകൾ നൽകും. ഇതിന് 6.71 കോടി രൂപ ചെലവുവരും. സംസ്ഥാനത്തെ 81 ലക്ഷം കാർഡ് ഉടമകൾക്ക് 22 രൂപ നിരക്കിൽ ഒരു കിലോ വീതം സ്പെഷൽ പഞ്ചസാര വിതരണം ചെയ്യും. ഇതിന് 20.51 കോടി രൂപ ചെലവു വരും.
പട്ടിക വർഗക്കാർക്ക് ഓണക്കാലത്ത് 15 കിലോ അരിയും എട്ട് ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. 1.55 ലക്ഷം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. മൊത്തം ചെലവ് 13.2 കോടി രൂപ.
30 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് ആലോചനയിൽ
02:38 AM Aug 17, 2017 | Deepika.com