നിലമ്പൂർ: സ്ത്രീയോടൊപ്പം നിർത്തി മൊബൈലിൽ ഫോട്ടോ എടുത്തു ഡോക്ടറെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സംഘത്തിലെ രണ്ടുപേർ നിലമ്പൂരിൽ പിടിയിലായി. മുഖ്യസൂത്രധാരനായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷ്(27), കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പത്തിനാണ് സംഘം നിലമ്പൂരിലെ ഡോക്ടറെ സൗഹൃദം നടിച്ച് വയനാട് ലക്കിടിയിലെ റിസോർട്ടിൽകൊണ്ടുപോയത്.
അവിടെ വച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറു പേർ ചേർന്ന് സ്ത്രീകളിൽ ഒരാളെ നഗ്നയാക്കി ഡോക്ടറുടെ കൂടെ നിർത്തി മൊബൈലിൽ ഫോട്ടോ എടുത്തു. ഡോക്ടറുടെ പഴ്സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന 20,000 രൂപ എടുക്കുകയും 10 ലക്ഷം രൂപ തന്നില്ലെങ്കിൽ മൊബൈലിൽ എടുത്ത ഫോട്ടോകൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ഇടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം ആവശ്യപ്പെട്ട് നിലമ്പൂരിലെ ആശുപത്രിയിലും എത്തി. തുടർന്നാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്.
ബ്ലാക്ക് മെയ്ലിംഗ്: നിലന്പൂരിൽ രണ്ടുപേർ അറസ്റ്റിൽ
02:38 AM Aug 17, 2017 | Deepika.com