കോട്ടയം: റബർ കർഷകർക്കു നിരാശയുടെ ഓണക്കാലം. 140 രൂപ വരെ ഉയർന്ന ഷീറ്റുവില താഴ്ന്ന് 129 രൂപയിലെത്തി. മഴ കനത്തതോടെ ടാപ്പിംഗ് നിലച്ചതും കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും ഓണപ്രതീക്ഷയ്ക്കു മങ്ങലേൽപിച്ചു. ഒരു മാസമായി ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്.
ലാറ്റക്സ്, ഒട്ടുപാൽ വിലയും ഏറെ താഴ്ന്നു. റബർ വില സ്ഥിരതാ സബ്സിഡി പദ്ധതിയും മുടന്തുകയാണ്. അടുത്തയിടെയുണ്ടായ പനിയും ഇതര രോഗങ്ങളും കാർഷിക മേഖലയെ അപ്പാടെ ബാധിച്ചു. പൊതു സാന്പത്തിക മാന്ദ്യത്തെത്തുടർന്ന് തൊഴിൽ കുറഞ്ഞു.
റബർ മേഖലയ്ക്കു കണ്ണീരോണം
02:05 AM Aug 17, 2017 | Deepika.com