കൊച്ചി: കേന്ദ്ര പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളുടെ കരാറുകാരിൽനിന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. കേന്ദ്ര പദ്ധതിയായ പ്രധാൻമന്ത്രി ഗ്രാം സടക് യോജനയുടെ ക്വാളിറ്റി മോണിറ്റർ മധ്യപ്രദേശ് സ്വദേശി സന്തോഷ് കുമാർ ദുബെയെയാണ് സിബിഐ സംഘം പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകുന്നേരം എറണാകുളം പ്രത്യേക സിബിഐ കോടതി മുന്പാകെ ഹാജരാക്കി.
തൃശൂർ, പാലക്കാട് ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ കേന്ദ്ര പദ്ധതി പ്രകാരം നിർമിച്ച റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായി എത്തിയ സന്തോഷ് കുമാർ ബില്ല് പാസാക്കി നൽകാൻ കരാറുകാരിൽനിന്നു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 17നു പാലക്കാട്ടെത്തിയ ഇയാൾ ഹോട്ടലിൽ മുറിയെടുത്താണു കരാറുകാരിൽനിന്നു പണം വാങ്ങിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ പാലക്കാട്ടെത്തി പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്നു രണ്ടു ലക്ഷത്തിലേറെ രൂപ സിബിഐ പരിശോധനയിൽ പിടികൂടി.
കേന്ദ്ര ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ സിബിഐ പിടികൂടി
12:24 AM Jul 28, 2017 | Deepika.com