തിരുവനന്തപുരം: സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകരുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഒൻപതു ജില്ലകളിൽ പത്തു ശതമാനം പ്ലസ് വണ്‍ സീറ്റ് കൂടി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർേ ഗാഡ് ജില്ലകളിലെ സർക്കാർ- എയ്ഡഡ് മേഖലകളിലെ അടിസ്ഥാന സൗകര്യമുളള ഹയർ സെക്കൻഡറി സ്കൂളുകളിൽ 10 ശതമാനം സീറ്റു വർധന അനുവദിച്ചത്.
കണ്ണൂർ ധർമ്മടത്തു പുതിയ സർക്കാർ ഐടിഐ ആരംഭിക്കും. ഇവിടെ മൂന്ന് ട്രേഡുകൾ ഉണ്ടാവും. ഇതിനായി പത്തു തസ്തികകൾ സൃഷ്ടിച്ചു. പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരത്തു വാമനപുരത്തും രണ്ട് ട്രേഡുകൾ വീതമുള്ള ഐടിഐകൾ ആരംഭിക്കാൻ തീരുമാനിച്ചു.
വ്യവസായ വകുപ്പിനു കീഴിലുളള സ്റ്റീൽ ആൻഡ് ഇൻ ഡസ്ട്രീയൽ ഫോർജിംഗ്സ് ലിമിറ്റഡ് ജീവനക്കാരുടെ ശന്പളം പരിഷ്കരിച്ചതിലുളള അപാകതകൾ പരിഹരിക്കും. 2012 മുതൽ മുൻകാല പ്രാബല്യത്തോടെ ശന്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് മൂലമുളള അധിക ബാധ്യത കന്പനി വഹിക്കണം.
സെന്റർ ഫോർ െ ഡവലപ്മെന്റ് സ്റ്റഡിസിലെ നോണ്‍ അക്കാദമിക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു. പട്ടികജാതി- വർഗ വികസന വകുപ്പിന്റെ ശിപാർശ പ്രകാരം കുഴൽമന്ദം, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ഈ വർഷം ഹയർ സെക്കൻഡ റി കോഴ്സുകൾ ആരംഭിക്കും.
പ്ലസ് വണ്ണിനു പത്തു ശതമാനം സീറ്റ് വർധിപ്പിച്ചു
12:24 AM Jul 28, 2017 | Deepika.com