ചേർത്തല: യുവനടിയെ പീഡിപ്പിച്ച സംഭവത്തിനുപിന്നിൽ വൻസ്രാവുകൾ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ വരുമെന്നും പൾസർ സുനി. മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുനി. താൻ കള്ളം പറയാറില്ലെന്നും ദിലീപിനെതിരേ താൻ കൊടുത്തിട്ടുള്ള മൊഴി മാറ്റിപ്പറഞ്ഞിട്ടില്ലെന്നും എല്ലാത്തിനും ശക്തമായ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും പൾസർ സുനി പറഞ്ഞു.
അരൂരിൽ നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ അഞ്ചു പ്രതികളിൽ ഒരാളായ സുനിയെ കേസിന്റെ അവധിക്കാണ് ഇന്നലെ രാവിലെ ചേർത്തല ചീഫ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ 11ന് ചേർത്തല കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നെങ്കിലും മറ്റൊരു കേസിൽ എറണാകുളത്തെ കോടതിയിൽ ഹാജരാകേണ്ടിവന്നതിനാൽ നടന്നില്ല. ഇന്നലെ രാവിലെ പത്തരയോടെ വൻപോലീസ് സന്നാഹത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. കോടതി ഇയാളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റി.
വന്പൻ സ്രാവുകൾ പിന്നാലെ വരുമെന്ന് പൾസർ സുനി
01:44 AM Jul 26, 2017 | Deepika.com