കുമളി: അതിർത്തിപ്രദേശങ്ങളിൽ തമിഴ്നാടിന്റെ കൈയേറ്റശ്രമങ്ങളും തർക്കവും വീണ്ടും. കുമളിക്കു സമീപം ആറാംമൈൽ, അരുവിക്കുഴി എന്നിവിടങ്ങളിൽ സ്ഥാപിച്ച അതിർത്തി വേലിക്കല്ല് തമിഴ്നാട് വനംവകുപ്പ് നീക്കംചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം.
നാട്ടിയിരുന്ന വേലിക്കല്ലുകളും നാട്ടാനായി ശേഖരിച്ചിരുന്നവയും തമിഴ്നാട് കടത്തി. ഇവിടെ പാറയിൽ അതിർത്തി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് അതിർത്തി മാർക്കുകൾക്കിടയിലുള്ള ഭാഗത്താണ് കേരളം വേലിക്കല്ല് സ്ഥാപിച്ചിരുന്നത്. കേരളത്തിൽനിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് അരുവിക്കുഴി വെള്ളച്ചാട്ടമായി തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ഈഭാഗത്ത് ഡാം നിർമിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാൻ കേരളം പദ്ധതിയിട്ടിരുന്നു. ഇതിനു തുരങ്കംവയ്ക്കാൻ തമിഴ്നാട് ലക്ഷ്യമിടുന്നുണ്ട്.
വീണ്ടും തമിഴ്നാടിന്റെ കൈയേറ്റം
01:33 AM Jul 26, 2017 | Deepika.com