ത്യാഗത്തിന്‍റെ വഴിയിൽ ചരിക്കുക: മാർ ഇഞ്ചനാനിയിൽ

01:06 AM Jul 26, 2017 | Deepika.com
ഭരണങ്ങാനം: ത്യാഗത്തിന്‍റെ വഴിയിൽ സഞ്ചരിക്കുന്നതിനുള്ള സന്ദേശമാണ് വിശുദ്ധ അൽഫോൻസമ്മ നൽകുന്നതെന്ന് താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ. തിരുനാളിന്‍റെ ഏഴാം ദിനമായ ഇന്നലെ കബറിടത്തിങ്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. താമരശേരി രൂപതയ്ക്ക് വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യംവഴി ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.

വിശുദ്ധ അൽഫോൻസമ്മ താമരശേരി രൂപതയുടെ പ്രത്യേക മധ്യസ്ഥയാണ്. സാധാരണനിലയിൽ വിശുദ്ധരെയാണ് മധ്യസ്ഥരായി സ്വീകരിക്കുക. അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ട 1986 ൽ രൂപംകൊണ്ട താമരശേരി രൂപതയ്ക്ക് മധ്യസ്ഥയായി അൽഫോൻസാമ്മതന്നെ വേണമെന്നത് അഭിവന്ദ്യരായ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെയും മാർ സെബാസ്റ്റ്യൻ മങ്കൂഴിക്കരിയുടെയും കൂട്ടായ തീരുമാനമായിരുന്നു. പ്രത്യേക അനുമതിയോടെ ആഗ്രഹം സഫലമായി.

അൽഫോൻസാമ്മയുടെ വിശുദ്ധിയിലും മാധ്യസ്ഥശക്തിയിലും തനിക്ക് വ്യക്തിപരമായ വിശ്വാസമുണ്ടെന്ന് മാർ ഇഞ്ചനാനിയിൽ പറഞ്ഞു. വിശ്വാസ ജീവിതത്തെ ആഴപ്പെടുത്തുവാൻ അൽഫോൻസാമ്മയോടുള്ള ഭക്തി ഏറെ സഹായിച്ചിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ താനൊരു തീരുമാനമെടുത്തു. അൽഫോൻസാമ്മ വിശുദ്ധയാകുന്നതുവരെ മാംസാഹാരങ്ങൾ കഴിക്കില്ല. കൂടെയുള്ളവരൊക്കെ ഈ തീരുമാനം അവിവേകമെന്ന് കരുതി അഭിപ്രായവ്യത്യാസം പറഞ്ഞു. മാനുഷികന്യായങ്ങളൊന്നുമില്ലെങ്കിലും അൽഫോൻസാമ്മ താമസിയാതെ വിശുദ്ധയാകുമെന്ന ചിന്ത സജീവമായി.

അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് അൽഫോൻസാമ്മയാണെന്ന് വിശ്വസിക്കുന്നു. എട്ടു വർഷം കഴിഞ്ഞപ്പോൾ വാഴ്ത്തപ്പെട്ട അൽഫോൻസ വിശുദ്ധയായി. അത് തന്‍റെ വിശ്വാസം ഇരട്ടിയാക്കിയെന്നു ബിഷപ് പറഞ്ഞു. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. ജയിംസ് മംഗലത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു.ഇന്നലെ വിവിധ സമയങ്ങളിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ജോയൽ പണ്ടാരപ്പറന്പിൽ എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു ഫാ. ജോർജ് മൂലേച്ചാലിൽ കാർമികത്വം വഹിച്ചു.