കോട്ടയം : സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ നടത്തി തേജോവധം ചെയ്തുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് ഫാസിസമാണെന്ന് യുവജനപക്ഷം സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി.
സിനിമ നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്നും ഇരയ്ക്കു നീതി ലഭിക്കണമെന്നും തന്നെയാണ് പാർട്ടിയുടെയും യുവജനപക്ഷത്തിന്റെയും അഭിപ്രായം. യുവജനപക്ഷം സംസ്ഥാന കണ്‍വീനർ ആന്റണി മാർട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷോണ്‍ ജോർജ്, ജാഫർ മാറാക്കര, വിൽഫ്രഡ് വില്യം, റ്റിജോ സ്രാന്പിയിൽ, ഷെമീർ തോട്ടുങ്കൽ, റിസ്വാൻ കോയ, സച്ചിൻ ജയിംസ്, ജീവൻ ജോസ്, പ്രവീണ്‍ ഉള്ളാട്ട്, ലെൽസ് വയലിക്കുന്നേൽ, മാത്യു വേഗത്താനം, ജിജോ പതിയിൽ, ബിജു ജോസഫ്, സർത്താജ്, അഡ്വ. സിജു രാജ്, ജീവൻ ജോസ്, മനോ കുന്നത്തേട്ട്, ജോമി പഴേട്ട്, ചെയിസ് ഞള്ളന്പുഴ, രാകേഷ് മനോഹർ, യൂസഫ് ബന്നാരി, സത്താർ കെ.എസ്., നിബാസ് റാവുത്തർ, അൻസർ പാലക്കാട്, ബൈജു മണ്ഡപം, സെബാസ്റ്റ്യൻ വേരുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
സംഘടനയുടെ ഒൗദ്യോഗിക പ്രഖ്യാപനം സെപ്റ്റംബറിൽ എറണാകുളത്ത് വച്ച് നടത്താൻ ഓർഗനൈസിംഗ് കമ്മറ്റിയോഗം തീരുമാനിച്ചു.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസം: യുവജനപക്ഷം
12:38 AM Jul 26, 2017 | Deepika.com