കണ്ണൂർ: വൻകിടക്കാരുടെ കുടിശിക പിരിക്കുന്നതിൽ കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റേയും ഓഫീസേഴ്സ് അസോസിയേഷന്റേയും സംയുക്ത സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ബാങ്ക് ശാഖകൾ അടപ്പിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, കേരളത്തിലെ ഗ്രാമീൺ ബാങ്ക് ശാഖകളിൽ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരള ഗ്രാമീണ ബാങ്കുകളിൽ ഉടൻ നടപ്പാക്കുക, വിരമിച്ച ഗ്രാമീൺ ബാങ്ക് ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സമ്മേളനം കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.എൻ. ത്രിവേദി ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.ഇ. ഭാസ്കര മാരാർ അധ്യക്ഷത വഹിച്ചു. കെ.വി. സത്യനാഥൻ, എം.ഡി. ഗോപിനാഥൻ, ജി.വി. ശരത് ചന്ദ്രൻ, വി. ബലറാം, കെ.വി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിസേഷൻ ജനറൽ സെക്രട്ടറി ജി.ജി. ഗാന്ധി ഉദ്ഘാടനം ചെയ്തു. പി. ഉപേന്ദ്രൻ, കെ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി കെ. രമേശൻ, ജനറൽ സെക്രട്ടറിയായി പി. ഉപേന്ദ്രൻ. എംപ്ലോയീസ് അസോ. - ഓഫീസേഴ്സ് അസോ. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായി കെ. ജയപ്രകാശ്. ഓഫീസേഴ്സ് അസോ. പ്രസിഡന്റായി ഇ.പി. പങ്കജാക്ഷൻ, ജനറൽ സെക്രട്ടറിയായി ഒ. പ്രജിത്ത് കുമാർ എന്നിവരേയും തെരഞ്ഞെടുത്തു.
വൻകിടക്കാരുടെ കുടിശിക തിരിച്ചുപിടിക്കണം: എംപ്ലോയീസ് അസോസിയേഷൻ
01:09 AM Jul 24, 2017 | Deepika.com