പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ തെരുവുനായ ഓടിനടന്ന് എട്ടു വയസുകാരനായ കുട്ടിയുൾപ്പെടെ 18 പേരെ കടിച്ചു. കടിയേറ്റവരിൽ നാലു പേർ സ്ത്രീകളാണ്.
രണ്ടു മണിക്കൂറോളം ഭീതിവിതച്ച നായയെ ഒടുവിൽ നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്കു പേയുള്ളതയി സംശയിക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു മഞ്ഞപ്പെട്ടിയിൽ റോഡരികിൽ നിന്നിരുന്ന ഒരാളെ കടിച്ചുകൊണ്ടായിരുന്നു തുടക്കം. അവിടെനിന്ന് ഓടിയ നായ അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള പാലക്കാട്ടുതാഴം പാലത്തിൽവച്ചു രണ്ടു പേരെ കടിച്ചു. തുടർന്നു പെരുമ്പാവൂർ നഗരത്തിലെത്തിയ നായ റോഡരികിൽ നിന്നിരുന്നവരെ പരക്കെ കടിക്കുകയായിരുന്നു.പരിക്കേറ്റവരെയെല്ലാം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികത്സയ്ക്കുശേഷം കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി.
ചേർത്തല സ്വദേശി ബിനീഷ്, പേരാമംഗലം സ്വദേശി ശിവദാസൻ, മുടിക്കലിലെ ലീല, പാലത്തിങ്കൽ പോൾ, ഹംസ, ഇടവൂർ സ്വദേശി ജിബിൻ, ജിജി ഷാജി ഐമുറി, എട്ടു വയസുകാരൻ അഭിഷേക്, ഇരിങ്ങോൾ സ്വദേശി ചെല്ലമ്മ, തുരുതിപ്ലി സ്വദേശിനി സരസമ്മ, പട്ടാലിലെ ആന്റണി തുടങ്ങിയവർക്കാണു കടിയേറ്റത്.
പെരുമ്പാവൂരിൽ തെരുവുനായ ഓടിനടന്നു 18 പേരെ കടിച്ചു
02:58 AM Jul 22, 2017 | Deepika.com