കൊച്ചി: പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്തെ അംബേദ്കർ കോളനിയിൽ ജാതി വിവേചനവും തൊട്ടുകൂടായ്മയുമില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ചക്ലിയർ സമുദായത്തിലെ പെണ്കുട്ടി ഈഴവ സമുദായത്തിലുള്ള യുവാവിനെ കല്യാണം കഴിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം മാത്രമാണ് ഇവിടെയുണ്ടായതെന്നു ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ ചുമതലയുള്ള എസ്.വി. വിജയരാഘവന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കോളനിയിലെ ചക്ലിയർ സമുദായാംഗങ്ങൾ ജാതിവിവേചനം അനുഭവിക്കുകയാണെന്നും പോലീസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് കോളനി വാസികളായ ശിവരാജ്, സെന്തിൽ കുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഇരുവരും വിശദീകരണം നൽകിയത്.
ഗോവിന്ദാപുരത്തു തൊട്ടു കൂടായ്മ ഇല്ലെന്നു സർക്കാർ
02:41 AM Jul 22, 2017 | Deepika.com