ബാലരാമപുരം: എംഎൽഎ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചു ജീവനൊടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വീട്ടമ്മയുടെ മൊഴി പോലീസും മജിസ്ട്രേട്ടും രേഖപ്പെടുത്തി.
നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മൂന്നാം കോടതി മജിസ്ട്രേട്ടാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.45 മുതൽ 12.30 വരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിലായിരുന്നു മജിസ്ട്രേട്ടിന്റെ മൊഴിയെടുപ്പ്. തുടർന്ന് അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം എത്തി യുവതിയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ഉച്ചയ്ക്കു ശേഷം നെയ്യാറ്റിൻകര ഡിവൈഎസ്പി വി. ഹരി കുമാറിന്റെ നേതൃത്വത്തിൽ പോലീസും മൊഴിയെടുത്തു.
കോവളം എംഎൽഎ എം.വിൻസെന്റിനെതിരെയാണ് ആരോപണം. യുവതിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബാലരാമപുരം പോലീസ് കേസെടുത്തത്.
എംഎൽഎയ്ക്കെതിരേ ആരോപണം: വീട്ടമ്മയുടെ മൊഴിയെടുത്തു
02:43 AM Jul 21, 2017 | Deepika.com