മൂവാറ്റുപുഴ: കാറ്റാടി യന്ത്രം തട്ടിപ്പു കേസിൽ ബിജു രാധാകൃഷ്ണനു ജാമ്യം. വൈദ്യുതി ഉൽപാദനത്തിനു കാറ്റാടി യന്ത്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ പേരിൽ വാഴക്കുളം സ്വദേശിയിൽ നിന്നു സരിതാ നായരും ബിജു രാധാകൃഷ്ണനും ചേർന്നു നാൽപതു ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണു മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനു ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ഈടിലാണ് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്നു വാഗ്ദാനം ചെയ്തു നാൽപതു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇന്നലെ കോടതിയിൽ വിസ്താരം നടന്നപ്പോൾ ബിജു രാധാകൃഷ്ണൻ ഹാജരായെങ്കിലും സരിതാ നായർ എത്തിയിരുന്നില്ല. വാഴക്കുളം കദളിക്കാട് സ്വദേശി വെട്ടിയാങ്കൽ തോമസ് സരിതാ നായർക്കെതിരേ നൽകിയ പരാതിയിലാണ് കോടതിയിൽ വിസ്താരം നടന്നുവരുന്നത്.
കാറ്റാടിയന്ത്രം തട്ടിപ്പുകേസിൽ ബിജു രാധാകൃഷ്ണനു ജാമ്യം
02:29 AM Jul 21, 2017 | Deepika.com