നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലു പേർ അറസ്റ്റിൽ

02:43 AM Jul 20, 2017 | Deepika.com
കൊച്ചി: ആറു വർഷം മുൻപു നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലു പേരെ കൂടി എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തൃശൂർ ചാവക്കാട് പൊന്നിയൂർക്കുളം കൊട്ടിലിങ്ങൻ അഷ്റഫ് (32), കണ്ണൂർ പയ്യന്നൂർ പാടിയോട്ടുചാൽ ഇലവുങ്കൽ ഇ.കെ. സുനീഷ് (32), കുന്നത്തുനാട് മഴുവന്നൂർ സ്വദേശികളായ കൊന്പനാൽ എബിൻ (27), വാഴക്കുഴിതടത്തിൽ ബിബിൻ വി. പോൾ (27) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് ഇന്നുതന്നെ കോടതിയിൽ അപേക്ഷ നൽകുമെന്ന് എറണാകുളം സെൻട്രൽ സിഐ എ. അനന്തലാൽ അറിയിച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആറു വർഷം മുൻപു നടന്ന ഈ കേസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

പൾസർ സുനി തന്നെയാണ് ഈ കേസിലേയും മുഖ്യപ്രതി. സുനീഷാണ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ടെന്പോ ട്രാവലർ ഓടിച്ചിരുന്നത്. റമദ ഹോട്ടലിലെ പ്രതിനിധിയെന്നു പറഞ്ഞു സിനിമ നിർമാതാവായ ജോണി സാഗരികയെ സമീപിച്ചത് അഷ്റഫാണ്. എബിൻ ടെന്പോ ട്രാവലറിന്‍റെ ക്ലീനറും ബിബിൻ നടിയുടെ ബാഗുകൾ വാഹനത്തിലേക്ക് എടുത്തുവച്ചയാളുമാണ്. പ്രതികളെയെല്ലാം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

2011 നവംബറിലാണു സംഭ വം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ ടെന്പോ ട്രാവലറിൽ കയറ്റികൊണ്ടു പോകുകയായിരുന്നു. വഴി മാറിപോകുന്നതിൽ സംശയം തോന്നി സിനിമയുടെ നിർമാതാവിനെയും ഭർത്താവിനെയും നടി ഫോണിൽവിളിച്ച് അറിയിച്ചു. ഇതേത്തുടർന്നു സംഘം ഇവരെ കുന്പളത്തുള്ള റമദ ഹോട്ടലിൽ എത്തിച്ചശേഷം രക്ഷപ്പെട്ടു.
പിന്നീട് നഗരത്തിലെ മറ്റൊരു ഹോട്ടലിലാണ് നടി താമസിച്ചത്. അന്നു നടിയുടെ കൂടെ മറ്റൊരു യുവനടികൂടി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഇവർ യാത്ര ഒഴിവാക്കി.