ശ്രീപുരം എൻട്രൻസ് അക്കാഡമി ഉദ്ഘാടനം ചെയ്തു

02:02 AM Jul 20, 2017 | Deepika.com
കണ്ണൂർ: സ്വപ്നങ്ങൾ കാണാൻ ഏവർക്കും കഴിയുമെങ്കിലും അവ യാഥാർഥ്യമാക്കി ലക്ഷ്യത്തിലെത്താനുള്ള വഴി കഠിനപരിശ്രമം മാത്രമാണെന്ന് മുൻ ഇന്ത്യൻ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ടി.പി. ശ്രീനിവാസൻ.

രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെക്കുറിച്ച് ചില പ്രതീക്ഷകളുണ്ട്. ഇതു തിരിച്ചറിഞ്ഞ് ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഠിനമായ ശ്രമം ഓരോ വിദ്യാർഥിയിൽനിന്നും ഉണ്ടാകണം. കണ്ണൂർ ശ്രീപുരം സ്കൂളിൽ ആരംഭിച്ച ശ്രീപുരം എൻട്രൻസ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ടി.പി. ശ്രീനിവാസൻ.

ചടങ്ങിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല ആധുനിക വിദ്യാഭ്യാസ മേഖലയെന്ന് ആർച്ച്ബിഷപ് പറഞ്ഞു. വിദ്യാഭ്യാസരംഗത്തിന്‍റെ ചക്രവാളം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്നിലർപ്പിക്കപ്പെട്ട നിയോഗത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. കുറുക്കുവഴികളിലൂടെ ചിലപ്പോൾ താത്കാലികനേട്ടം ഉണ്ടാകുമെങ്കിലും അതു നിലനിൽക്കില്ല. കുട്ടികൾക്ക് പുതിയ ദിശാബോധം സൃഷ്ടിക്കാൻ അക്കാദമിക്ക് സാധ്യമാകട്ടെയെന്ന് ആർച്ച്ബിഷപ് ആശംസിച്ചു.