കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവ് ജീവനൊടുക്കി

02:32 AM Jul 19, 2017 | Deepika.com
ഏങ്ങണ്ടിയൂർ (തൃശൂർ): പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബ്യൂട്ടീഷനായ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കി. സംഭവത്തെത്തുടർന്ന് പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏങ്ങണ്ടിയൂർ പോളയ്ക്കൽ പടിഞ്ഞാറ് ചേറ്റുവ ഹാർബർ യൂണിയൻ തൊഴിലാളിയായ ചക്കാണ്ടൻ കൃഷ്ണൻകുട്ടിയുടെ മകൻ വിനായകനെ(18)യാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മുല്ലശേരി മധുക്കരയിലെ റോഡിൽ വിനായകൻ സുഹൃത്ത് ശരത്തിനൊപ്പം കൂട്ടുകാരിയുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ഇതുവഴിവന്ന പാവറട്ടി പോലീസ് വിനായകനേയും ശരത്തിനേയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിൽവച്ച് പോലീസുകാരൻ ഇരുവരുടേയും മുഖത്തടിച്ചുവെന്ന് സുഹൃത്ത് ശരത് പറഞ്ഞു. "" സ്റ്റേഷനിൽ വന്ന ഓരോ പോലീസുകാനും മാറിമാറി ചോദ്യം ചെയ്തു. മാലമോഷണം നടത്തുന്നതു തങ്ങളാണെന്നു സമ്മതിക്കണമെന്നു ഭീഷണിപ്പെടുത്തി. മുടി നീട്ടിവളർത്തി കളർഡൈ ചെയ്തിരുന്ന വിനായകന്‍റെ മുടി ഒരു പോലീസുകാരൻ വലിച്ചുപറിച്ചു. കാലിൽ ബൂട്ടുകൊണ്ട് ചവിട്ടിയരച്ചു. വിനായകന്‍റെ നെഞ്ചിൽ മാന്തി മുറിവേല്പിച്ചു”- സ്റ്റേഷനിലുണ്ടായ ദുരനുഭവം ശരത് വിവരിച്ചു.

അച്ഛനായ കൃഷ്ണൻ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തിങ്കളാഴ്ച വൈകുന്നേരമാണ് വിനായകനെ വിട്ടയച്ചത്. വിനായകന്‍റെ നീട്ടിയ മുടി വെട്ടിക്കളയണമെന്ന് പോലീസ് നിർദേശിച്ചതനുസരിച്ച് മകന്‍റെ മുടിയും കൃഷ്ണൻകുട്ടി വെട്ടിച്ചിരുന്നു.

ഹാർബറിൽ ഇന്നലെ പണിമുടക്ക്-പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ കൃഷ്ണൻകുട്ടിയും ഡെന്‍റൽ ക്ലിനിക്കിലെ ജോലിക്കായി അമ്മ ഓമനയും പോയിരുന്നു. ഇതിനിടെ പുറത്തേക്കു പോകുകയാണെന്നു വിനായകൻ ഫോണിലൂടെ അച്ഛനെ വിളിച്ചുപറഞ്ഞു. താൻ വന്നിട്ടു പോകാമെന്നു കൃഷ്ണൻകുട്ടി മറുപടിയും നൽകി. ഉച്ചയോടെ യോഗം കഴിഞ്ഞു കൃഷ്ണൻകുട്ടി വന്നപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലെ സീലിംഗിൽ സാരിയിൽ തൂങ്ങി മരിച്ചനിലയിലാണ് വിനായകനെ കണ്ടത്.
വാടാനപ്പള്ളി പോലീസെത്തിയെങ്കിലും മൃതദേഹം താഴെയിറക്കാൻ നാട്ടുകാരും ബന്ധുക്കളും അനുവദിച്ചില്ല. പിന്നീട് ഉച്ചതിരിഞ്ഞു തൃശൂർ ആർഡിഒ സജീഷ്, ചാവക്കാട് തഹസിൽദാർ അബ്രോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, വലപ്പാട് സിഐ സി.ആർ. സന്തോഷ്കുമാർ, വാടാനപ്പള്ളി എസ്ഐ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടത്തിയത്.

എംഎൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, കെ.യു. അരുണൻ, തൃശൂർ റേഞ്ച് ഐജി എം. അജിത്കുമാർ എന്നിവർ വിനായകന്‍റെ വീട്ടിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഗുരുവായൂർ എഎസ്പിയോട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു. അതേസമയം, വിനായകനെ മർദിച്ചിട്ടില്ലെന്നു പാവറട്ടി പോലീസ് പറഞ്ഞു. വിഷ്ണുപ്രസാദ് (മസ്ക്കറ്റ്) ആണ് വിനായകന്‍റെ ഏക സഹോദരൻ.