ക്രിസ്തുവിന്‍റെ മുടിയുടെ തിരുശേഷിപ്പ് ഇറ്റലിയിൽനിന്നു തങ്കിപ്പള്ളിയിലേക്ക്

02:02 AM Jul 18, 2017 | Deepika.com
ചേർത്തല: യേശുക്രിസ്തുവിന്‍റെ മുടിയുടെ തിരുശേഷിപ്പ് ഇറ്റലിയിൽനിന്നു തങ്കി പള്ളിയിലെത്തിക്കും. ക്രിസ്തുവിന്‍റെ പീഡാനുഭവ തിരുസ്വരൂപ പ്രതിഷ്ഠയാൽ പ്രസിദ്ധമായതിനാലും തിരുരൂപത്തിലെ മുടിയുമായി ബന്ധപ്പെട്ട വിശ്വാസത്താലുമാണ് തങ്കിപ്പള്ളിയിൽ ഇതെത്തിക്കുന്നതെന്നു വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ അറിയിച്ചു.

പീഡാനുഭവ രൂപവുമായി ബന്ധപ്പെട്ട ഇവിടത്തെ വസ്തുതകളും പ്രത്യേകതകളും കേട്ടറിഞ്ഞ ഇറ്റലിയിലെ സേക്രഡ് ഹാർഡ് പള്ളി വികാരിയായ ഫാ. സ്റ്റെഫാനോയാണ് കൊച്ചി രൂപതാംഗമായ ഫാ. ജോണ്‍സണ്‍ തൗണ്ടയിൽ വഴി തിരുശേഷിപ്പ് ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്.

വിശുദ്ധ ചാവറയച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വിശുദ്ധ ലുഡ്വിനോ ഏറെ നാളുകൾക്ക് മുൻപ് ഒരു പീഡാനുഭവ സഭ ആരംഭിച്ചിരുന്നു. അക്കാലത്ത് അവിടെ അനേകം വിശുദ്ധരാൽ അനുഗ്രഹീതമായ ഒരു കുടുംബത്തിലെ അംഗം സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് വിശുദ്ധ ലുഡ്വിനോയ്ക്കു കൈമാറി.

പിന്നീട് ഇറ്റലിയിലെ ഒരു ആശ്രമത്തിൽ മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകൾക്കൊപ്പം പൂജ്യമായി സൂക്ഷിച്ചുവരുന്നതിനിടെ ചില കാരണങ്ങളാൽ ആശ്രമം അടച്ചുപൂട്ടുകയും തിരുശേഷിപ്പുകൾ ലോകത്തിലെ മറ്റു പല ദേവാലയങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്തു. ക്രിസ്തുവിന്‍റെ മുടി അടങ്ങിയ പേടകം അവിടുത്തെ പള്ളിവികാരിയായ ഫാ. സ്റ്റെഫാനോയ്ക്കു ലഭിക്കുകയായിരുന്നു. ഇതാണ് ഫാ. ജോണ്‍സണ്‍ തൗണ്ടയലിന്‍റെ സഹായത്താൽ തങ്കിപ്പള്ളിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ക്രിസ്തുവിന്‍റെ കാൽവരിയാത്രയ്ക്കിടെ ഉരിഞ്ഞുമാറ്റിയ വസ്ത്രത്തിൽ പറ്റിയിരുന്നതാവാം ഈ മുടിയെന്നാണ് ഫാ. സ്റ്റെഫാനോയുടെ വാദം. അപ്പസ്തോലന്മാർ വഴിയാകാം ഇതു കൈമാറപ്പെട്ടതെന്നും വിശ്വസിക്കുന്നു. നെടുന്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിച്ച തിരുശേഷിപ്പു പേടകം വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും വൈദികരും വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാഹനങ്ങളുടെ അകന്പടിയോടെ തങ്കി ഫൊറോനയിൽപ്പെട്ട അർത്തുങ്കൽ സെന്‍റ് ജോർജ് പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിച്ചു. വെള്ളിയാഴ്ച തങ്കിപ്പള്ളിയിലേക്കെത്തിക്കുന്ന തിരുശേഷിപ്പിനു ഭക്തിനിർഭരമായ വരവേല്പ് നൽകും.