പാര്‍ട്ടിക്ക് വേണ്ടി താൻ പണം വാങ്ങി; തുക ഓര്‍മ്മയില്ലെന്ന് ചെന്നിത്തല

06:40 PM Aug 10, 2023 | Deepika.com
തിരുവനന്തപുരം: സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി അധ്യക്ഷൻ എന്ന നിലയിലാണ് പണം വാങ്ങിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പണം വാങ്ങിയതിനു പ്രത്യുപകാരമായി ശശിധരൻ ക‍ര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ല. എന്ത് ഉദ്ദേശം വച്ചാണ് ക‍ര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. താൻ പണം വാങ്ങിയത് പാ‍ര്‍ട്ടിക്ക് വേണ്ടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) നിയമവിരുദ്ധമായി 1.72 കോടി രൂപ നൽകിയതായി ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഡൽഹി ബെഞ്ച് തീർപ്പ് കൽപിച്ചിരുന്നു. 2016-17 മുതൽ 2018-19 വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയിരിക്കുന്നത്.

സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ്കുമാറിന്‍റെ വസതിയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ പേപ്പർ ഷീറ്റുകളിൽ ഇനീഷലുകളായി രേഖപ്പെടുത്തിയിരിക്കുന്നത് പ്രമുഖരായ സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കളാണെന്നും കണ്ടെത്തിയിരുന്നു. പിന്നാലെ പിണറായി വിജയന്‍റെ പേരിനൊപ്പം, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും പുറത്തുവന്നിരുന്നു.