അവിശ്വാസപ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

09:00 AM Aug 10, 2023 | Deepika.com
ന്യൂഡല്‍ഹി:മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച വ്യാഴാഴ്ച അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി പറയും. സഭയില്‍ വോട്ടെടുപ്പും നടന്നേക്കും.

മണിപ്പുര്‍ കലാപ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാതിരിക്കുകയും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി ആണ് പ്രമേയം അവതരിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ചര്‍ച്ച ആരംഭിച്ചത്.

കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു. നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുല്‍ മണിപ്പുരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമാണെന്നും മണിപ്പുര്‍ കലാപത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

അതിനിടെ, അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്ന ആരോപണവുമായി ഭരണപക്ഷ വനിതാ അംഗങ്ങള്‍ രംഗത്തെത്തി. സ്ത്രീവിരുദ്ധ നടപടിയാണ് രഹുലിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

എന്നാൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുൽ ഒരിക്കലും സ്ത്രീകളെ അവഹേളിക്കില്ല. മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ഒരു ചർച്ചയും ആഗ്രഹിക്കാത്ത ബിജെപി രാഹുലിനെതിരേ മോശമായ പെരുമാറ്റം ആരോപിച്ച് അസഭ്യം പറയുകയാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോർ പറഞ്ഞു.

സ്മൃതി ഇറാനിക്ക് "രാഹുൽ ഫോബിയ' ഉണ്ടെന്നും അതിൽ നിന്ന് പുറത്തുവരാൻ അവരോട് ആവശ്യപ്പെടുന്നുവെന്നും ടാഗോർ പറഞ്ഞു.

ലോക്‌സഭയില്‍ ഭൂരിപക്ഷം എന്‍ഡിഎ സഖ്യത്തിനായതിനാല്‍ അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത. പ്രമേയം പാസായില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' ലക്ഷ്യമിടുന്നത്.

മുന്നണിയുടെ ഭാഗമല്ലെങ്കിലും ബിആര്‍എസ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണയ്ക്കും.

അതേസമയം, മണിപ്പുര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. സമവായമാകാത്തതാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണം. ഇരുപക്ഷവും ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധൻകർ നിര്‍ദേശിച്ചിട്ടുണ്ട്.