പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടഞ്ഞ നിബു ജോണിനെ അനുനയിപ്പിച്ചെന്ന് സൂചന

08:53 AM Aug 10, 2023 | Deepika.com
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന് കരുതിയ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായി അനുനയ ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതൃത്വം.

ബുധനാഴ്ച രാത്രി കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും വിഷയത്തിൽ ഇടപെട്ടു. പ്രശ്‌നത്തിന് പരിഹാരമുണ്ടായതായാണ് സൂചന.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗവുമായ നിബു ജോൺ ഇടത് സ്ഥാനാർഥിയായി എത്തുമെന്നായിരുന്നു രാഷ്ട്രീയ അഭ്യൂഹം.

പുതുപ്പള്ളിയിൽ അരിവാൾ ചുറ്റിക ചിഹ്നത്തിൽത്തന്നെ സ്ഥാനാർഥി വരുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രിയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.എൻ. വാസവൻ പ്രസ്താവിച്ചപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രങ്ങളിൽ സംശ‌യം ഉയർന്നിരുന്നു.

ചാണ്ടി ഉമ്മനെതിരേ പൊതു സ്വതന്ത്രനെ രംഗത്തിറക്കണമെന്നാണ് എൽഡിഎഫിലെ പൊതുനിലപാട്. ഇതാണ് നിബുവിലേക്ക് എത്താൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്. നിബുവിന്‍റെ പേര് പല കോണുകളിലും പറയുന്നുണ്ടെങ്കിലും എൽഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.

സ്ഥനാർഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ, കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ നിബുവിനെതിരെ ശക്തമായ പ്രചരണം ആരംഭിച്ചിരുന്നു.