സിദ്ദിഖിന് യാത്രാമൊഴി; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

08:47 PM Aug 09, 2023 | Deepika.com
കൊച്ചി: പ്രിയ സംവിധായകൻ സിദ്ദിഖിന് മലയാളത്തിന്‍റെ യാത്രാമൊഴി. സിദ്ദിഖിന്‍റെ മൃതശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.

മസ്ജിദ് അങ്കണത്തിൽ വച്ച് പോലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി, മൃതശരീരം ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.

ചലച്ചിത്ര - രാഷ്ട്രീയ - സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചലച്ചിത്രാസ്വാദകരും സിദ്ദിഖിന് ആദമർപ്പിക്കാനായി മസ്ജിദിലും പൊതുദർശനം നടന്ന കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും എത്തിയിരുന്നു.

രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയായിരുന്നു കടവന്ത്രയിലെ പൊതുദർശനം. തുടര്‍ന്ന് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്‍റെ മൃതശരീരം വൈകിട്ട് അഞ്ചോടെയാണ് മസ്ജിദിൽ എത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിദ്ദിഖിന്‍റെ അന്ത്യം. ദീർഘനാളായി കരൾരോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.