മോർബി ദുരന്തം: ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

10:52 PM Aug 08, 2023 | Deepika.com
ന്യൂഡൽഹി: ഗുജറാത്തിൽ കഴിഞ്ഞ വർഷം മോർബി പാലം തകർന്നുവീണ് 140 പേർ മരിച്ച സംഭവത്തിൽ പ്രതിക്ക് ജാമ്യം നൽകിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ ഗുജറാത്ത് ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നുള്ള മോർബിയിലെ ട്രാജഡി വിക്ടിം അസോസിയേഷന്‍റെ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രതിയായ മൻസുഖ്ഭായ് വാൽജിഭായ് ടോപിയയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് പറഞ്ഞു. ഗുജറാത്തിലെ മോർബിയിൽ കഴിഞ്ഞ വർഷം നവംബർ 21ന് 141 പേരുടെ മരണത്തിനിടയാക്കിയ മോർബി പാലം തകർച്ചയെ വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇരകൾക്ക് നഷ്ടപരിഹാരവും, പുനരധിവാസവും ഉൾപെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നത് നിരീക്ഷണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപെട്ടിരുന്നു.