നഴ്സുമാരുടെ സമരം ആരംഭിച്ചു

01:14 AM Jun 29, 2017 | Deepika.com
തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ടു നഴ്സുമാരുടെ സമരം തുടങ്ങി. ചൊവ്വാഴ്ച ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ തീരുമാനമാകാതെ വന്നതിനു പിന്നാലെയാണ് ഇന്നലെ അഞ്ച് കേന്ദ്രങ്ങളിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍റെ(യുഎൻഎ) നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസസമരമാരംഭിച്ചത്.

മറ്റൊരു ചർച്ചയ്ക്കായി ജൂലൈ 20 വരെ കാത്തിരിക്കാൻ തയാറല്ലെന്നും ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യുഎൻഎ ഭാരവാഹികൾ അറിയിച്ചു. 11 ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും സൂചനാ പണിമുടക്കും അരലക്ഷത്തോളം നഴ്സുമാരെ അണിനിരത്തിക്കൊണ്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സമവായം ആകാത്തതിനെത്തുടർന്നു വിഷയം സർക്കാരിനു വിട്ടതാണ്. എന്നാൽ, ഇനിയും മാനേജ്മെന്‍റുകളും നഴ്സുമാരും ആയി ചർച്ച നടത്തണം എന്ന സർക്കാർ നിലപാട് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളെ സഹായിക്കാനാണെന്നും ജൂലൈ 20 വരെ ചർച്ച നീട്ടിവയ്ക്കുന്നതുനീതിനിഷേധമാണെന്നും സർക്കാരിന്‍റെ ഈ നിലപാടിനെ അംഗീകരിക്കാൻ കഴിയില്ലെന്നും തീരുമാനം എടുക്കുന്നതിൽ നിന്നു സർക്കാർ പിന്നോട്ടുപോകുന്നത് ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിലെ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി.

ഒരു മാസത്തിനുള്ളിൽ പരിഹാരം: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വർധന സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ഒരുമാസത്തിനുള്ളിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.

വേതന വർധന സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. അഭിപ്രായ സമന്വയത്തിലൂടെ ഇതു നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിർദേശം തയാറാക്കി സമർപ്പിക്കാൻ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നഴ്സുമാരുടെ വേതനം സംബന്ധിച്ച എല്ലാ സാഹചര്യവും പരിശോധിച്ച് ശിപാർശ സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. സമിതി ബന്ധപ്പെട്ടവരിൽ നിന്നു തെളിവെടുപ്പ് നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു. ഈ നിർദേശങ്ങൾ മിനിമം വേജസ് അഡ്വൈസറി ബോർഡ് പരിശോധിച്ച് ശിപാർശ സമർപ്പിക്കുന്ന മുറയ്ക്ക് സർക്കാർ എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയം രമ്യമായി പരിഹരിച്ച് വേതനവർധന നടപ്പാക്കാൻ മാനേജ്മെന്‍റുകളും ജീവനക്കാരുടെ സംഘടനകളും സർക്കാരുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.