തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ മൂന്നിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്പയെടുത്തവരും തിരിച്ചടവു ബാധ്യതയായി മാറിയവരും അദാലത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാൽ സർക്കാർ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല.
ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ വ്യാജസന്ദേശം പരത്തിയിരുന്നു. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിനു പേരാണ് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും എത്തിയത്. ഇത്തരത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും. മന്ത്രിയുടെ ഒാഫീസ് അറിയിച്ചു
വിദ്യാഭ്യാസ വായ്പ അദാലത്ത് വാർത്ത തെറ്റെന്നു ധനമന്ത്രിയുടെ ഓഫീസ്
12:26 AM Jun 29, 2017 | Deepika.com