കൊച്ചി: ടോമിൻ ജെ. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമനം നടത്തിയതിനെതിരായ വിജിലൻസ് കേസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ടും സർക്കാരിന്റെ വിശദീകരണ പത്രികയും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ സ്റ്റാഫായിരുന്ന തന്നെ തൃശൂരിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നിയമിച്ചതിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാൻ ശ്രീഹരി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ബിടെക്ക് ബിരുദമുള്ള തനിക്ക് നിയമനം നൽകിയതിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
ഹർജി പരിഗണിച്ചപ്പോൾ ജൂലൈ ആദ്യം റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകുമെന്നും സർക്കാർ ബോധിപ്പിച്ചു. തുടർന്നാണ് റിപ്പോർട്ടും ഹർജിയിൽ സർക്കാരിന്റെ വിശദീകരണ പത്രികയും സമർപ്പിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്.
തച്ചങ്കരിക്കെതിരായ കേസ്: റിപ്പോർട്ട് സമർപ്പിക്കണം
12:30 AM Jun 28, 2017 | Deepika.com