വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസം സൗദിയിലെ മക്ക-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തിൽ മരിച്ച വെള്ളിക്കുളങ്ങര സ്വദേശികളുടെ മൃതദേഹങ്ങൾ മക്കയിൽ കബറടക്കി. വെള്ളിക്കുളങ്ങര കറപ്പംവീട്ടിൽ അബ്ബാസിന്റെ മകൻ അഷറഫ് (50), ഭാര്യ റസിയ(38), മകൾ ഹഫ്സാന (17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സുബഹി നമസ്കാരത്തിനുശേഷം മക്കയിൽ കബറടക്കിയത്.
അഷ്റഫിന്റെ സഹോദരൻ അബ്ദുൾസലാമടക്കമുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് കബറടക്കം നടന്നത്. മരണമടഞ്ഞ ദന്പതികളുടെ മറ്റു മക്കളായ ഹസ്ന, ഹാഷിം എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ് ഇന്ന് നാട്ടിലെത്തുമെന്ന പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഹാഷിമിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ എറണാകുളത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ദമാമിൽ ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു അഷ്റഫ്. മക്കയിൽ പോയി കുടുംബസമേതം ഉംറ നിർവഹിക്കുന്നതിനായാണ് ഏതാനും ദിവസം മുന്പ് റസിയയും മക്കളും നാട്ടിൽ നിന്ന് അഷ്റഫിനടുക്കലെത്തിയത്. ഉംറ നിർവഹിച്ചശേഷം മദീനയിലേക്കു പോയ കുടുംബം സഞ്ചരി്ച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. മരണപ്പെട്ടവർക്കായി ഇന്നലെ വെള്ളിക്കുളങ്ങര മുഹയ്ദ്ദീൻ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരം നടന്നു.
മൃതദേഹങ്ങൾ മക്കയിൽ കബറടക്കി
11:35 PM Jun 27, 2017 | Deepika.com