തിരുവനന്തപുരം: ഇന്നു മുതൽ മൂന്നു ദിവസം സംസ്ഥാനത്തു ശുചീകരണയജ്ഞം നടത്താനിരിക്കെ പനിബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നതല്ലാതെ കുറയുന്നില്ല. ഞായറാഴ്ചയും ഇന്നലെയുമായി സംസ്ഥാനത്തു രണ്ടു പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടു പേർ മരിച്ചു.
ഡെങ്കിപ്പനി ബാധിച്ചു മലപ്പുറം വഴിക്കടവ് സ്വദേശി അപൂർവ (മൂന്ന്) ആണ് മരിച്ച പിഞ്ചുകുഞ്ഞ്. ഡെങ്കി ബാധിച്ച് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ചിത്രഗുപ്തൻ (11), ബാലരാമപുരം സ്വദേശിനി വിജയകുമാരി (45) എന്നിവരും മരിച്ചു. കോഴിക്കോട് കീഴാച്ചുണ്ട് കരിയാത്തുംപാറ സ്വദേശിനി പങ്കജം (51), തലക്കളത്തൂർ സ്വദേശി രമേശൻ (52) എന്നിവർ എലിപ്പനി ബാധിച്ചും തിരുവനന്തപുരം കൊച്ചുതോപ്പ് സ്വദേശി പുഷ്പം ലില്ലി, കോഴിക്കോട് കോട്ടൂർ നെജുമുദീൻ (23), മലപ്പുറം സ്വദേശി കാവനൂർ അലി ഹർഷാദ് (ഒന്നര) എന്നിവർ പനി ബാധിച്ചും ഇന്നലെ മരിച്ചു.ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിൽ 14085 പേർ പനി ചികിത്സയ്ക്കായെത്തി. സംസ്ഥാനത്ത് ഇന്നലെ 118 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പനി: എട്ടു മരണംകൂടി
03:06 AM Jun 27, 2017 | Deepika.com