പാലാ: വീടുകളിലെ ചടങ്ങുകളിൽ മദ്യം വിളന്പാൻ എഫ്എൽ 6 ലൈസൻസ് വേണ്ടെന്ന ഹൈക്കോടതി വിധി ദൗർഭാഗ്യകരമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റി. വീട്ടിൽ മദ്യം നൽകുന്നത് ആതിഥ്യമര്യാദയുടെ ഭാഗമാണെന്ന ജൂഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള വിലയിരുത്തൽ മനുഷ്യജീവനു വിലകല്പിക്കുന്നവർക്കു ഞെട്ടലുളവാക്കുന്നതാണ്. വിധിപ്പകർപ്പ് ലഭിച്ച ശേഷം ഉചിതമായ മേൽനടപടികളിലേക്ക് സമിതി നീങ്ങും. വീടുകൾ മദ്യശാലകളായി മാറും.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്യോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ഫാ. പോൾ കാരാച്ചിറ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവർ പ്രസംഗിച്ചു.
ഹൈക്കോടതിവിധി ദൗർഭാഗ്യകരം: കെസിബിസി മദ്യവിരുദ്ധ സമിതി
12:57 AM Jun 25, 2017 | Deepika.com