വെഞ്ഞാറമൂട് (തിരുവനന്തപുരം): എംസി റോഡില്‍ കൊപ്പം മഞ്ചാടിമൂടിനു സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ വെൺമണി കുരുമ്പോലേത്ത് തുണ്ടില്‍ ഫിലിപ്പോസിന്റെ മകന് ജെറിന്(13), ഫിലിപ്പോസിന്റെ മാതാവ് ഏലിയാമ്മ (70), കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ വെണ്മണി ചെറിയാലുമ്മൂട് തെങ്ങിഴേത്ത് കിഴക്കതേില് ദിവ്യാ ഭവനില്‍ ബിനുരാജ് (34) എന്നിവരാണു മരിച്ചത്. ഫിലിപ്പോസ്(52), ഭാര്യ സുജ (45) എന്നിവര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ജെറിൻ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും മറ്റു രണ്ടുപേര്‍ ആശുപത്രിയിൽവച്ചുമാണു മരിച്ചത്. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ ചെങ്ങന്നൂരില്‍ നിന്നു വെമ്പായം ഭാഗത്തേക്കു വരുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വരികയായിരുന്നു ബസ്. കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചുമാറ്റിയപ്പോൾ ബസിന്റെ പിൻഭാഗം കാറില്‍ ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള മതിലില്‍ ഇടിച്ചു നിന്നു. കാറിന്റെ മുന്‍ഭാഗവും വലതു വശവും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
വെഞ്ഞാറമൂട് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവർത്തനത്തിനെത്തി.
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
02:08 AM Jun 24, 2017 | Deepika.com